ഇത് ഒരു ഇരയുടെ കഥയാണ്. ഒരു പക്ഷേ ആയിരക്കണക്കിന് ഇരകളുടെ കഥയുമാകാം. അറ്റു പലര്‍ക്കും സംഭവിച്ചതറിയുമ്പോള്‍ ഇതു നിസാരമാകാം. അവര്‍ക്കെല്ലാം വേണ്ടി ഞാനൊരു ചതിയുടെ കഥ പറയുന്നു. ആത്മഹത്യയുടെ വക്കത്തു നിന്നു രക്ഷപ്പെട്ടപ്പോള്‍ ഇതാരോടെങ്കിലുമൊക്കെ പറയണമെന്നു തോന്നി....
ഇര
അധ്യായം ഒന്ന്
2007 ഫെബ്രുവരി 24
എന്റെ ജീവിതത്തിലെ നിര്‍ണായകമായ ദിവസമായിരുന്നു അത്. സുഖസൗകര്യങ്ങളുള്ള ഒരു കപ്പലില്‍ ഉല്ലസിച്ചു ജീവിച്ചിരുന്ന എന്നെ കടലിലെ തോണിയിലിക്കു വലിച്ചുചാടിച്ച ദിനം. ചാടുന്നോ എന്നു ചോദിച്ചപ്പോള്‍ ചോദിച്ച അമരക്കാരനില്‍ വിശ്വസിച്ച് ചാടാന്‍ തുനിഞ്ഞ ഞാനാണു തെറ്റുകാരനെന്നും ചിലപ്പോള്‍ തോന്നിയേക്കാം!
രാവിലെ ഓഫിസിലേക്കു പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു ഫോണ്‍കോള്‍ വരുന്നത്.
"രാജേഷ് അല്ലേ?"
"അതെ."
"ഞാന്‍ അനില്‍ ബാനര്‍ജി..."
എനിക്ക് ആളെ പിടികിട്ടിയില്ല. ഞാന്‍ ചോദിച്ചു
"ആര്?"
"ഏഷ്യാനെറ്റില്‍ മുന്‍ഷി ചെയ്യുന്ന..."
ഒരു ഞെട്ടലോടെയാണു ഞാന്‍ പ്രതികരിച്ചത്. കാരണം എനിക്കു വിശ്വസിക്കാനാകുന്നതിനപ്പുറമായിരുന്നു ആ കോള്‍!
"രാജേഷിന്റെ ലേഖനം വായിച്ചു, നന്നായിട്ടുണ്ട്."
ഏന്റെ ഓര്‍മക്കെവിടെയോ ഒരു വിള്ളല്‍, ഏതു ലേഖനം?"
"പുഴ ഡോട് കോമില്‍ വന്നത്- ഫ്‌ളാഷ്."
"ഓ.... താങ്ക് യു സര്‍. ഒത്തിരി സന്തോഷമുണ്ട്! ആ ലേഖനമൊക്കെ വായിച്ച് താങ്കളെപ്പോലൊരാള്‍ നല്ലതു പറയുമ്പോള്‍..."
"രാജേഷ് എന്തു ചെയ്യുകയാണിപ്പോള്‍?"
"പത്രപ്രവര്‍ത്തകനാണു സര്‍, പ്രാദേശിക പത്രപ്രവര്‍ത്തനം..."
"എവിടെ?"
"മനോരമയില്‍..."
പത്രസ്ഥാപനത്തിന്റെ പേരു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ അത്ഭുതം. പിന്നീടു നടന്നത് സൗഹൃദസംഭാഷണമായിരുന്നു. അദ്ദേഹം കാര്യങ്ങളൊക്കെ വിശദമായി ചോദിച്ചു. പത്തു വര്‍ഷമായി പ്രാദേശികലേഖകനാണെന്നും മുഖ്യധാരാമാധ്യമങ്ങളിലൊക്കെ ലേഖനങ്ങളും മറ്റും എഴുതിയിട്ടുണ്ടെന്നും കേട്ടപ്പോള്‍ അത്ഭുതത്തിന്റെ കാഠിന്യം വര്‍ധിച്ചപോലെ തോന്നി. എല്ലാം ചോദിച്ചറിഞ്ഞശേഷം അനില്‍ ബാനര്‍ജി പറഞ്ഞു.
"ഞാനൊരു വെബ് മാഗസിന്‍ തുടങ്ങാനുള്ള ശ്രമത്തിലാണ്. അതിന്റെ വാര്‍ത്താവിഭാഗം നോക്കാന്‍ രണ്ടു വര്‍ഷത്തോളമായി ഞാനൊരാളെ തേടുന്നു, രാജേഷിനു ചെയ്യാമോ?"
അപ്രതീക്ഷിതമായ ചോദ്യത്തിന് ആദ്യം ഉത്തരം നല്‍കാന്‍ എനിക്കു കഴിഞ്ഞില്ല.
"എനിക്കതിനു കഴിയുമോ സര്‍...?"
"പറ്റും. രാജേഷിന്റെ ലേഖനം വായിച്ചപ്പോള്‍ എനിക്കതു മനസ്സിലായി. ഞാന്‍ അതു കൊണ്ടാണു നേരിട്ടു വിളിച്ചത്."
"അക്കാദമിക് ക്വാളിഫിക്കേഷന്റെ കാര്യത്തില്‍ ഞാനല്‍പം പിന്നിലാണ്!"
"അതൊന്നും സാരമില്ല, ഈ എക്‌സ്‌പീരിയന്‍സ് തന്നെ ധാരാളം!"
"ഞാനെന്താണു സര്‍ ചെയ്യേണ്ടത്?"
"തിരുവനന്തപുരത്തു താമസിച്ചു ചെയ്യേണ്ടിവരും!"
തിരുവനന്തപുരം ന്നൂ കേട്ടപ്പോള്‍ എനിക്കനുഭവപ്പെട്ടത് വല്ലാത്ത ശ്വാസംമുട്ടലാണ്. വര്‍ഷങ്ങളായുള്ള എന്റെ ആഗ്രഹമാണ് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകനാകുക എന്നത്. സാഹിത്യ, സാംസ്‌കാരിക രംഗത്ത് എന്റെ സുഹൃത്തുക്കള്‍ ഏറെയുമുള്ളത് അവിടെയാണ്. ഒപ്പം പല സാംസ്‌കാരികപരിപാടികളും ആസ്വദിക്കാനും പഠിക്കാനും തിരുവനന്തപുരം സഹായമാകുമെന്നു ഞാന്‍ വിശ്വസിച്ചിരുന്നു. കാണുമ്പോഴും വിളിക്കുമ്പോഴും കുരീപ്പുഴ ശ്രീകുമാറിനോടും ശാന്തനോടുമെല്ലാം ഞാന്‍ ഈ ആഗ്രഹം പറയാറുണ്ടായിരുന്നു. അപ്പോഴൊക്കെ അവരും പ്രോല്‍സാഹിപ്പിച്ചു. വിലങ്ങുതടിയായത് ശമ്പളമാണ്. ഇടുക്കിയില്‍ ശമ്പളമായും പരസ്യത്തിന്റെ കമ്മീഷനായുമെല്ലാം ഏകദേശം 17,000 രൂപ വരുമാനമുണ്ട്. ഒപ്പം സ്വദേശമെന്ന സൗകര്യവും. തിരുവനന്തപുരത്ത് അതൊന്നുമുണ്ടാകില്ലെന്നറിയാം. ഇതിനു മുമ്പു വന്ന ഓഫറുകളെല്ലാം ശമ്പളത്തില്‍ തട്ടി തെറിക്കുകയായിരുന്നു. അപ്പോഴൊക്കെ സന്തോഷിച്ചു. തിരുവനന്തപുരം മോഹം ഉപേക്ഷിക്കാന്‍ ഒരു കാരണമായല്ലോ.
മുന്‍ഷിയില്‍ നിന്നുള്ള ഓഫറും അങ്ങിനെയാകുമെന്ന പ്രതീക്ഷയില്‍ ഞാന്‍ അനില്‍ ബാനര്‍ജിയോടു പറഞ്ഞു. "സ്യൂട്ടബിളായ ശമ്പളം കിട്ടിയാല്‍ വരാം."
"ഇപ്പോള്‍ എത്രയുണ്ട്?"
"ശമ്പളം കുറവാണ്. പക്ഷേ നല്ലതോതില്‍ പരസ്യം കിട്ടുന്നുണ്ട്. എല്ലാംകൂടി 15,000 രൂപക്കു മുകളില്‍ കിട്ടും."
"എത്ര കിട്ടിയാല്‍ വരും?"
ഒരു മിനിട്ടു ഞാനൊന്നാലോചിച്ചു. തിരുവനന്തപുരത്തെ ജീവിതച്ചെലവിനെപ്പറ്റി വലിയ പിടിപാടില്ല. എങ്കിലും ഒരു ഏകദേശകണക്കു വച്ചു പറഞ്ഞു
"പതിനായിരം."
ഒട്ടും ഇടവേളയില്ലാതെ അനില്‍ ബാനര്‍ജി പറഞ്ഞു.
"തരാം, പോരൂ!"
ഞെട്ടല്‍ സര്‍വ്വാംഗം വിറയായി കേറി. ആരോടും ആലോചിച്ചിട്ടില്ല. ശമ്പളം സമ്മതിക്കില്ലെന്ന പ്രതീക്ഷയിലാണ് അത്രയും ചോദിച്ചത്. പക്ഷേ ഇത് അനുകൂലമാകുന്നു.ഓഫിസില്‍ എത്തിയ ശേഷം തിരിച്ചുവിളിക്കാമെന്നു മറുപടി നല്‍കി ഞാന്‍ ഫോണ്‍ വച്ചു. ബൈക്കില്‍ ഓഫിസിലേക്കു പോകുമ്പോഴൊക്കെ മനസ്സില്‍ കടലിളകുകയായിരുന്നു. വിശ്വസിക്കാനാകായ്‌മ, സന്തോഷം... സ്വപ്‌നങ്ങളിലൊന്ന് സാധ്യമാകാന്‍ പോകുന്നുവെന്ന് തോന്നല്‍. പത്രസ്ഥാപനത്തിലെ പരസ്യവരുമാനത്തിന്റെ മടുപ്പില്‍ നിന്ന് സര്‍ഗ്ഗാത്മകമായി എന്തെങ്കിലും ചെയ്‌ത് ജീവിക്കണമെന്ന ആഗ്രഹത്തിന്റെ സാഫല്യത്തിലേക്ക് ഒരു പാലം.... ഒപ്പം കണ്ടകശ്ശനി മൂര്‍ധന്യത്തിലേക്കു പോകുകയാണെന്ന തിരിച്ചറിവു നല്‍കുന്ന ഭയവും!
ഓഫിസിലെത്തിയ ശേഷം അനില്‍ ബാനര്‍ജിയെ ഞാന്‍ വിളിച്ചു.
"രാജേഷ് തിരുവനന്തപുരം വരെ വരാമോ, നേരിട്ടു സംസാരിക്കാം."
ഞാന്‍ പിറ്റേന്നു തന്നെ എത്താമെന്നു മറുപടിയും നല്‍കി.
ഫെബ്രുവരി 25.
അത്യാവശ്യം ഒന്നു രണ്ടു സുഹൃത്തുക്കളോടു മാത്രം വിവരം പറഞ്ഞ് ഞാന്‍ അന്നു പുലര്‍ച്ചെ തിരുവനന്തപുരത്തിനു തിരിച്ചു.
മുന്‍ഷിയിലെ കഥാപാത്രങ്ങളെല്ലാം നിരക്കുന്ന ഒരു കാര്‍ട്ടൂണ്‍ പേജ്. അവരുടെ സ്ഥാനങ്ങളും ഭാവഹാവാദികളും മാത്രം മാറ്റിയുള്ള മുഖപ്പേജുകള്‍. അതില്‍ വാര്‍ത്താലോകവും രാഷ്‌ട്രീയലോകവുമാണ് ഞാന്‍ പ്രധാനമായും ചെയ്യേണ്ടത്. ഒപ്പം സിനിമ, ആരോഗ്യം, യൂത്ത്, സ്‌പോര്‍ട്‌സ് തുടങ്ങി എല്ലാ പേജുകള്‍ക്കുമേലും ഒരു കണ്ണു വേണം. ഇതില്‍ വാര്‍ത്താലോകം എപ്പോഴും അപ്‌ഡേറ്റ് ചെയ്യണം. ഓരോ വാര്‍ത്ത വരുമ്പോഴും.അനില്‍ബാനര്‍ജി ഓരോന്നായി വിശദീകരിച്ചു. ഏതെങ്കിലും സംഭവം ഉണ്ടാകുമ്പോള്‍ ആദ്യം ചെറിയൊരു ഫ്‌ളാഷ്. പിന്നെ അതേപ്പറ്റി രണ്ടോ മൂന്നോ വരിയില്‍ ഒതുങ്ങുന്ന വിവരണം. അതിനടിയില്‍ 'ഡുക്കുടു, ഡുക്കുടു, ഡുക്കുടു' എന്നൊരു സ്‌ട്രിപ്പ്. ഏതാനം മിനിട്ടുകള്‍ക്കുശേഷം 'ഡുക്കുടു'വിന്റെ സ്ഥാനത്തു വാര്‍ത്തക്കൊരു കമന്റ് പ്രത്യക്ഷപ്പെടും. മുന്‍ഷിയുടെ വായനക്കാര്‍ക്കു നല്‍കുന്ന മൗലികമായ സംഭാവന അതാണ്. ഈ വാര്‍ത്താരൂപവും കമന്റും തയ്യാറാക്കലാണ് എന്റെ പണി.
ഞാന്‍ പറഞ്ഞു, "ചെയ്യാനാകുമെന്നാണു വിശ്വാസം. ഞാനൊന്നു ശ്രമിച്ചു നോക്കാം സര്‍!"
"അങ്ങിനെയെങ്കില്‍ രാജേഷ് ഉടന്‍ വരണം. മനോരമയില്‍ നിന്നു പിരിയാന്‍ മറ്റു താമസങ്ങളൊന്നുമില്ലല്ലോ. രാജേഷ് വന്നാലുടന്‍ പണി തുടങ്ങണം. ഒന്നൊന്നര മാസത്തിനകം ഇതു ലൈനില്‍ വിടുകയും വേണം."
ഞാന്‍ സമ്മതിച്ചു. എന്നോടൊപ്പം അനില്‍ ബാനര്‍ജിയുടെ അടുക്കല്‍ വന്ന എല്‍.ഐ.സി ജീവനക്കാരനും എന്റെ ആത്മസുഹൃത്തുമായ വിനോദും എന്നെ പ്രോത്സാഹിപ്പിച്ചു. അങ്ങിനെ സമ്മതം അറിയിച്ച് ഞാന്‍ ഇടുക്കിയിലേക്ക് തിരിച്ചു, അന്നു രാത്രിതന്നെ. പോരും മുമ്പ് ബന്ധപ്പെടുന്നതിനായി അനില്‍ ബാനര്‍ജി ഒരു മൊബൈല്‍ നമ്പര്‍ തന്നു. അദ്ദേഹത്തിനു മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ സഹായിയും മുന്‍ഷിയുടെ വിഷ്വല്‍ എഡിറ്ററുമായ സിജോയുടെ നമ്പറാണു തന്നത്. പിറ്റേന്നു വീണ്ടും അനില്‍ ബാനര്‍ജി വിളിച്ചു.
"എന്നാണു റിസൈന്‍ ചെയ്യുന്നത്?"
"കോട്ടയം വരെയൊന്നു പോകണം. മറ്റു പ്രശ്‌നങ്ങളൊന്നുമില്ല.?"
എത്രയും പെട്ടെന്നു വേണം. നമുക്കു സമയം തീരെയില്ല!"
ഞാന്‍ വീണ്ടും ആവേശത്തിലായി. അനില്‍ ബാനര്‍ജി പറഞ്ഞിരുന്നതനുസരിച്ച് ആ ദിവസങ്ങളില്‍ വന്ന ചില വാര്‍ത്തകള്‍ ഞാന്‍ രണ്ടു മൂന്നു വരികളിലാക്കി ചുരുക്കി എഴുതി അവയ്‌ക്ക് കമന്റും ചമച്ച് അന്നു രാത്രി പ്രഹ്‌ളാവിഷന്റെ ഇ- മെയില്‍ ഐഡിയിലേക്ക് അയച്ചു. പിറ്റേന്നു രാവിലെ അനില്‍ ബാനര്‍ജി വീണ്ടും വിളിച്ചു.
"രാജേഷ്, അയച്ചിരുന്നവ നോക്കി. നമുക്ക് അത്രക്കങ്ങു ഹാസ്യം കലര്‍ത്തേണ്ട, നേരേ വാര്‍ത്തയിലേക്കു കടക്കുകയാകും നന്ന്!"
പിറ്റേന്ന് അങ്ങിനെ തയ്യാറാക്കി അയച്ചു.
"ഞാന്‍ നോക്കി രാജേഷ്. എത്രയും പെട്ടെന്നു വരിക, സമയമില്ലെന്ന കാര്യം ഓര്‍മയിലുണ്ടല്ലോ."
പിന്നെ ഞാന്‍ വൈകിയില്ല. കോട്ടയത്തെത്തി ന്യൂസ് എഡിറ്ററെക്കണ്ട് സന്തോഷത്തോടെ കാര്യം പറഞ്ഞു. "ആലോചിച്ചിട്ടാണല്ലോ അല്ലേ?"
"അതേ സര്‍... എനിക്കിനി ഇവിടെ കാര്യമായിട്ടൊന്നും ചെയ്യാനില്ലെന്നൊരു തോന്നല്‍. മാത്രമല്ല മാര്‍ക്കറ്റിങ് വല്ലാതെ മടുപ്പിക്കുന്നുമുണ്ട്.!"
അദ്ദേഹം എതിര്‍ത്തൊന്നും പറഞ്ഞില്ല. ഓഫിസിലെ ഒന്നുരണ്ടു സുഹൃത്തുക്കളെക്കൂടി കണ്ട് യാത്ര പറഞ്ഞു. മാര്‍ച്ച് മൂന്നിന് പത്രസ്ഥാപനത്തിന്റെ പടിയിറങ്ങി.
ഇതിനിടയില്‍ തിരുവനന്തപുരത്തെ എന്റെ താമസസൗകര്യത്തെപ്പറ്റി ഞാന്‍ തിരക്കുന്നുണ്ടായിരുന്നു. ഓഫിസിനായി ഒരു വീടു നോക്കുന്നുണ്ടെന്നും പറ്റുമെങ്കില്‍ ഒരു രണ്ടു നില എടുക്കാമെന്നും എനിക്ക് കുടുംബസമേതം മുകളില്‍ താമസിക്കാമെന്നും നിര്‍ദ്ദേശം വച്ചത് അനില്‍ബാനര്‍ജിയാണ്. എനിക്കും അതായിരുന്നു താല്‍പര്യം. എന്നാല്‍ സൗകര്യപ്രദമായ വീടു കിട്ടിയില്ലെന്നും അതു സാരമാക്കാതെ ചെല്ലാനുമായിരുന്നു പിന്നീടുള്ള നിര്‍ദ്ദേശം.
അടുത്തത് - മുന്‍ഷിയില്‍ പ്രശ്‌നങ്ങളിലേക്ക്.
Monday, December 31, 2007
Sunday, December 16, 2007
ഒരേ കടലോ, നാലു പെണ്ണുങ്ങളോ?
ഒരേ കടലോ, നാലു പെണ്ണുങ്ങളോ?
രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാള സംവിധായകര്‍ അണിനിരന്ന ഓപ്പണ്‍ ഫോറത്തില്‍ ഡെലിഗെറ്റ്‌സുകള്‍ ശക്തമായി പ്രതികരിക്കുകയായിരുന്നു, നാലുപെണ്ണുങ്ങള്‍ക്കെതിരെ. ഒരാള്‍ പറഞ്ഞത് അടൂരിന്റെ നാലു പെണ്ണുങ്ങളൊക്കാള്‍ ഏറെ നന്നായത് റോഷന്‍ ആന്‍ഡ്രൂസിന്റെ മൂന്നു പെണ്ണുങ്ങളാണെന്നാണ്. അടൂര്‍ ഗോപാലകൃഷ്‌ണന്‍ എന്ന ചലച്ചിത്രപ്രതിഭയുടെ ഏറ്റവും മോശം വര്‍ക്കാണ് നാലു പെണ്ണുങ്ങള്‍ എന്നാണ് എന്റെയും അഭിപ്രായം. അടൂര്‍ എന്തു പടച്ചുവിട്ടാലും പൊക്കിക്കൊണ്ടുനടക്കാന്‍ നമുക്കു മടിയില്ലാത്തതാണ് ഇതിനു കാരണം. മല്‍സരവിഭാഗത്തില്‍ നാലു പെണ്ണുങ്ങളോ പരദേശിയോ ആയിരുന്നില്ല, ഒരേ കടലും തകരച്ചെണ്ടയുമാണ് വരേണ്ടിയിരുന്നതെന്നു പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറഞ്ഞത് അടൂരിനോടുള്ള സ്‌നേഹ ബഹുമാനം കൊണ്ടാണെന്നു ഞാന്‍ വിശ്വസിക്കുന്നു!
ഓപ്പണ്‍ ഫോറത്തിന്റെ അവസാനം പ്രേക്ഷകവികാരത്തെപ്പറ്റി ഞാന്‍ സെലക്ഷന്‍ ജൂറി ചെയര്‍മാനായിരുന്ന കെ.ജി. ജോര്‍ജിനോടു ചോദിച്ചു. അദ്ദേഹം ന്യായീകരിക്കാന്‍ ശ്രമിച്ചതുമില്ല. പകരം പറഞ്ഞത്, തങ്ങളെ നിയമിച്ചതു സര്‍ക്കാരാണ് തങ്ങള്‍ക്കു പല പരിമിതികളുമുണ്ട് എന്നായിരുന്നു. ഡെലിഗേറ്റ്‌സിന്റെ പ്രതികരണത്തെ സാധൂകരിക്കുകയാണ് ഇതിലൂടെ അദ്ദേഹം ചെയ്‌തത്. നാലു പെണ്ണുങ്ങളെ വിമര്‍ശിച്ച് ഈ ലേഖകനോടു സംസാരിച്ചവര്‍ മേളയില്‍ ഏറെപ്പേരുണ്ട്. നാലു പെണ്ണുങ്ങള്‍ മോശം ചിത്രമാണെന്നു ഞാന്‍ ഹരിയുടെ ചിത്രവിശേഷത്തില്‍ കമന്റിയപ്പോള്‍ ഹരി അതിനെ എതിര്‍ത്തിരുന്നു. എന്തുകൊണ്ടാണു നാലു പെണ്ണുങ്ങള്‍ മോശമായത്?ക്രാഫ്‌റ്റ് ആദ്യം നോക്കുക. ന്യൂവേവ് സിനിമയുടെ കാലത്തോടെ ഉപേക്ഷിക്കപ്പെട്ട ചിത്രീകരണരീതിയാണ് നാലു പെണ്ണുങ്ങളുടേത്. ക്യാമറ ഒരിടത്ത് ഉറപ്പിച്ചു നിര്‍ത്തിയ ശേഷം കഥാപാത്രങ്ങള്‍ അതിനു മുന്നിലെത്തി അഭിനിയിക്കുന്ന സമ്പ്രദായം അസ്‌തമിച്ച ഒന്നാണ്. തകഴിയുടെ നാലു കഥകളെടുത്ത് അതേപടി സിനിമയാക്കുമ്പോള്‍ കഥ ദൃശ്യവല്‍ക്കരിക്കപ്പെടുന്നു എന്നതിനപ്പുറം സ്വതന്ത്രമായ ഒരു സിനിമയായി നില്‍ക്കാന്‍ അതിനു കഴിയുന്നില്ല. നാലു പെണ്ണുങ്ങളില്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു കഥാപാത്രം പോലുമില്ലാതെ പോയത് അതിനാലാണ്. തകഴിയുടെ നാലു കഥകള്‍ക്ക് ഇന്നത്തെ സമൂഹത്തിലുള്ള പ്രസക്തി ചൂണ്ടിക്കാണിക്കാന്‍ സിനിമ എന്ന മാധ്യമത്തിന്റെ ആവശ്യമുണ്ടോ? അതിന് ഒരു പത്രാധിപരോ നിരൂപകനോ മതി. (ഒരേ സ്വഭാവമുള്ള കഥകള്‍ സമാഹരിക്കപ്പെടുന്ന പുതിയ പ്രവണത ശ്രദ്ധിക്കുക.) കഥയെ സമാഹരിക്കുകയും ദൃശ്യവല്‍ക്കരിക്കുകയും ചെയ്‌തു എന്നതിനപ്പുറം ഈ സിനിമയില്‍ അടൂരിന്റേതായി എന്തു സംഭാവനയാണുള്ളത്?
ഇത്തവണത്തെ ചലച്ചിത്രമേളയില്‍ ആന്തോളജി എന്നൊരു വിഭാഗമുണ്ടായിരുന്നു. ഏതെങ്കിലും ഒരു വിഷയത്തെപ്പറ്റി പല സംവിധായകര്‍ എടുത്ത സിനിമകളുടെ സമാഹാരമായിരുന്നു അത്. ഒരു പ്രത്യേക വിഷയത്തെപ്പറ്റി മനപ്പൂര്‍വ്വമല്ലാതെ തകഴി രചിച്ച കഥകടുത്ത് മനപ്പൂര്‍വ്വമായ ഒരു സിനിമ എടുക്കുക മാത്രമാണ് അടൂര്‍ ചെയ്‌തത്.
ഹരി ചോദിച്ചിരുന്നു. ഈ സിനിമയില്‍ പറയുന്ന സ്‌ത്രീകഥാപാത്രങ്ങളുടെ അവസ്ഥക്ക് ഇന്ന് എന്തെങ്കിലും മാറ്റം വന്നിട്ടിട്ടുണ്ടോ എന്ന്. ഇല്ല എന്നു ഞാന്‍ ഉറപ്പിച്ചു പറയാം. പക്ഷേ മാറ്റമുള്ള ഒരു സ്‌ത്രീസമൂഹം ഇവിടെ ഉണ്ടായിട്ടുണ്ട്. കേരളത്തിന്റെ പഴയ സാമൂഹ്യ പശ്ചാത്തലമാണിതെന്നും ഇതിനു മാറ്റം വന്നില്ലെന്നും മലയാളിയായ നമുക്കു മാത്രമേ പറയാന്‍ കഴിയൂ. സിനിമ കാണുന്ന ഒരു വിദേശിക്ക് അതറിയില്ല. അവര്‍ കാണുന്നത് ഇതു കേരളത്തിന്റെ പുതിയ സിനിമയായിട്ടാണ്. അവര്‍ മനസ്സിലാക്കുക നാം ഇപ്പോഴും ഈ മാടമ്പി യുഗത്തിലാണു കഴിയുന്നതെന്നായിരിക്കും. കഥ നടക്കുന്ന കാലമേതെന്ന് ഒന്നെഴുതിക്കാണിക്കാന്‍ പോലും അടൂര്‍ തയാറായിട്ടില്ല. അങ്ങിനെ ചെയ്‌താല്‍ അടൂര്‍ സിനിമയ്‌ക്ക് വിദേശത്ത്‌് വലിയ പ്രിയമുണ്ടാകില്ല.
വിദേശ സിനിമകള്‍ നോക്കുക. അവര്‍ പഴയ കഥ പറഞ്ഞാല്‍ അതു ചരിത്രസംഭവമായിരിക്കും. കഴ്‌സ് ഓഫ് ദ ഗോള്‍ഡന്‍ ഫ്‌ളവര്‍ ഉദാഹരണം. പത്താം നൂറ്റാണ്ടിലെ താങ്‌്‌് രാജവംശത്തിന്റെ കഥയാണിത്. നമ്മുടെ മേളകളിലെ റിട്രോസ്‌പെക്‌റ്റീവുകള്‍ ഒരു സംവിധായകന്‍ കാലത്തിനനുസരിച്ചു മാറുന്നതിന്റേയും രാജ്യത്തിനു സംഭവിക്കുന്ന മാറ്റത്തിന്റേയും കൂടി കാഴ്‌ചയാണു സമ്മാനിക്കുന്നത്. ഇത്തവണത്തെ മേളയില്‍ ജിറി മിന്‍സില്‍ പടങ്ങള്‍ മാത്രം ഉദാഹരണമായിട്ടെടുത്താല്‍ മതി. ഒരു പത്തു വര്‍ഷത്തിനു ശേഷം അടൂര്‍ ഗോപാലകൃഷ്‌ണന്‍ റിട്രോസ്‌പെക്ടീവ് കാണാനിടയാകുമ്പോള്‍ അതില്‍ നാലു പെണ്ണുങ്ങള്‍ ഉള്‍പ്പെട്ടാല്‍ സ്വയംവരത്തില്‍ നിന്നുള്ള ഇതിന്റെ വ്യത്യാസം ബ്‌ളാക് ആന്‍ഡ് വൈറ്റില്‍ നിന്ന് കളറിലേക്കുള്ള പരിണാമം മാത്രമായിരിക്കും. ഓരോ വിദേശ ചിത്രവും നാം കാണുന്നത് കാലികമായിട്ടാണ്. ആ ചിത്രം പ്രതിനിധാനം ചെയ്യുന്ന നാടിന്റെ സാംസ്‌കാരികവും രാഷ്ട്രീയവുമായ വളര്‍ച്ചയും ഇന്നത്തെ അവസ്ഥയും മനസ്സിലാക്കാനാണ്. അബോര്‍ഷന്‍ നിരോധിച്ച നാട്ടില്‍ കൂട്ടുകാരിയുടെ അബോര്‍ഷനുവേണ്ടി പ്രയത്‌നിക്കുന്ന പെണ്‍കുട്ടിയുടെ കഥയ്‌ക്കു പ്രസക്തിയുണ്ടാകുന്നത് അതിനാല്‍ മാത്രമാണ് അല്ലങ്കില്‍ കൂടുതല്‍ പ്രസക്തമാകുക നമ്മുടെ നോട്ടുബുക്കാണ്. പഠിക്കാനായി ഉല്‍ക്കടമായി മോഹിച്ച് കഷ്ടപ്പെട്ടു പണമുണ്ടാക്കി പോകുന്ന അഞ്ചു വയസുകാരിയെ യുദ്ധം കളിക്കുന്ന കുട്ടികള്‍ തടവിലാക്കുമ്പോള്‍ ബുദ്ധ കൊളാപ്‌സ്‌ഡ് ഔട്ട് ഓഫ് ഷെയിം നമ്മോട് എത്ര വാചാലമായിട്ടാണു സംസാരിക്കുന്നതെന്നു മനസ്സിലാക്കുക.
ഗെറ്റിങ് ഹോം പറയുന്നത് ചൈനയുടെ ഇന്നത്തെ വികസിതരൂപത്തെപ്പറ്റിയാണ്. പക്ഷേ ബാഹ്യവികസനത്തിനിടയിലും മനുഷ്യന്‍ അനുഭവിക്കുന്ന ദുരിതവും കെടുതിയും ആ ചിത്രം കാട്ടിത്തരുന്നില്ല? ഒരു സിദ്ദീഖ് ലാല്‍ ചിത്രം പോലെ ഒഴുക്കോടെയും നര്‍മം കലര്‍ത്തിയും പറയുന്ന ആ കഥയില്‍ യുക്തിക്കു സ്ഥാനമില്ലെന്നുകൂടി കാണുക. പക്ഷേ സമാനമായ ശൈലിയില്‍ മലയാളത്തില്‍ ഒരു പടം വന്നാല്‍ നാമതിനെ വാണിജ്യചിത്രമെന്നുപറഞ്ഞു തള്ളിക്കളയും. മലയാളത്തിന്റെ ലോക ക്‌ളാസിക്കുകള്‍ കണ്ടാണ് വിദേശി ഇഴയുന്ന സിനിമ എടുക്കാന്‍ തുടങ്ങിയതെന്ന് ഒരു സുഹൃത്ത് മേളക്കിടയില്‍ പറയുകയുണ്ടായി.
ഫിലിപ്പീന്‍സിലെ ചേരിയുടെ കഷ്ടതകള്‍ പറഞ്ഞ കാസ്‌കറ്റ് ഫോര്‍ ഹയറിന് സമാനമായ മലയാള ചിത്രം തകരച്ചെണ്ടയല്ലേ? പാന്‍സ് ലാബറിന്‍തിന് ഒരു മമ്മി റിട്ടേണ്‍സ് ചുവയുണ്ടെന്നു മറക്കരുത്.
ഒരേ കടലിന്റെ പ്രസക്തിയിവിടെയാണ്. ഇന്ത്യയുടെ മധ്യവര്‍ഗസമൂഹത്തിന്റെ മനസ്സാണ് ആ കഥ. തൊഴില്‍ നഷ്ടപ്പെട്ടവന്റെ ദുരിതജീവിതവും ഉപരവര്‍ഗത്തിന്റെ അരാജകജീവിതവും ഒടുവില്‍ സ്‌നേഹത്തിന്റെ പരമമായ വിജയവുമെല്ലാം എത്രമനോഹരമായി ആ സിനിമ പറയുന്നു. അവാര്‍ഡിനയക്കുമ്പോള്‍ പാട്ടുസീനുകള്‍ വെട്ടിക്കളയുന്നവര്‍ക്കു മറുപടിയായി സംഗീതം ഇത്തരമൊരു ചിത്രത്തില്‍ എങ്ങനെ ഉപയോഗിക്കാമെന്നു ശ്യാമപ്രസാദ് കാട്ടിത്തന്നു.എന്തായാലും രാജ്യാന്തര മേളയില്‍ ഒരേ കടല്‍ മല്‍സര വിഭാഗത്തില്‍ വരാതിരുന്നതു നന്നായി. അതുകൊണ്ട് മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡെങ്കിലും കിട്ടി. മല്‍സരവിഭാഗത്തിലായതിനാലാണ് അവാര്‍ഡിതമാകാതെപോയതെന്ന് അടൂരിന്റേയും കുഞ്ഞുമുഹമ്മദിന്റേയും വിധേയര്‍ക്കു ഭള്ളു പറയുകയും ചെയ്യാം.
രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാള സംവിധായകര്‍ അണിനിരന്ന ഓപ്പണ്‍ ഫോറത്തില്‍ ഡെലിഗെറ്റ്‌സുകള്‍ ശക്തമായി പ്രതികരിക്കുകയായിരുന്നു, നാലുപെണ്ണുങ്ങള്‍ക്കെതിരെ. ഒരാള്‍ പറഞ്ഞത് അടൂരിന്റെ നാലു പെണ്ണുങ്ങളൊക്കാള്‍ ഏറെ നന്നായത് റോഷന്‍ ആന്‍ഡ്രൂസിന്റെ മൂന്നു പെണ്ണുങ്ങളാണെന്നാണ്. അടൂര്‍ ഗോപാലകൃഷ്‌ണന്‍ എന്ന ചലച്ചിത്രപ്രതിഭയുടെ ഏറ്റവും മോശം വര്‍ക്കാണ് നാലു പെണ്ണുങ്ങള്‍ എന്നാണ് എന്റെയും അഭിപ്രായം. അടൂര്‍ എന്തു പടച്ചുവിട്ടാലും പൊക്കിക്കൊണ്ടുനടക്കാന്‍ നമുക്കു മടിയില്ലാത്തതാണ് ഇതിനു കാരണം. മല്‍സരവിഭാഗത്തില്‍ നാലു പെണ്ണുങ്ങളോ പരദേശിയോ ആയിരുന്നില്ല, ഒരേ കടലും തകരച്ചെണ്ടയുമാണ് വരേണ്ടിയിരുന്നതെന്നു പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറഞ്ഞത് അടൂരിനോടുള്ള സ്‌നേഹ ബഹുമാനം കൊണ്ടാണെന്നു ഞാന്‍ വിശ്വസിക്കുന്നു!
ഓപ്പണ്‍ ഫോറത്തിന്റെ അവസാനം പ്രേക്ഷകവികാരത്തെപ്പറ്റി ഞാന്‍ സെലക്ഷന്‍ ജൂറി ചെയര്‍മാനായിരുന്ന കെ.ജി. ജോര്‍ജിനോടു ചോദിച്ചു. അദ്ദേഹം ന്യായീകരിക്കാന്‍ ശ്രമിച്ചതുമില്ല. പകരം പറഞ്ഞത്, തങ്ങളെ നിയമിച്ചതു സര്‍ക്കാരാണ് തങ്ങള്‍ക്കു പല പരിമിതികളുമുണ്ട് എന്നായിരുന്നു. ഡെലിഗേറ്റ്‌സിന്റെ പ്രതികരണത്തെ സാധൂകരിക്കുകയാണ് ഇതിലൂടെ അദ്ദേഹം ചെയ്‌തത്. നാലു പെണ്ണുങ്ങളെ വിമര്‍ശിച്ച് ഈ ലേഖകനോടു സംസാരിച്ചവര്‍ മേളയില്‍ ഏറെപ്പേരുണ്ട്. നാലു പെണ്ണുങ്ങള്‍ മോശം ചിത്രമാണെന്നു ഞാന്‍ ഹരിയുടെ ചിത്രവിശേഷത്തില്‍ കമന്റിയപ്പോള്‍ ഹരി അതിനെ എതിര്‍ത്തിരുന്നു. എന്തുകൊണ്ടാണു നാലു പെണ്ണുങ്ങള്‍ മോശമായത്?ക്രാഫ്‌റ്റ് ആദ്യം നോക്കുക. ന്യൂവേവ് സിനിമയുടെ കാലത്തോടെ ഉപേക്ഷിക്കപ്പെട്ട ചിത്രീകരണരീതിയാണ് നാലു പെണ്ണുങ്ങളുടേത്. ക്യാമറ ഒരിടത്ത് ഉറപ്പിച്ചു നിര്‍ത്തിയ ശേഷം കഥാപാത്രങ്ങള്‍ അതിനു മുന്നിലെത്തി അഭിനിയിക്കുന്ന സമ്പ്രദായം അസ്‌തമിച്ച ഒന്നാണ്. തകഴിയുടെ നാലു കഥകളെടുത്ത് അതേപടി സിനിമയാക്കുമ്പോള്‍ കഥ ദൃശ്യവല്‍ക്കരിക്കപ്പെടുന്നു എന്നതിനപ്പുറം സ്വതന്ത്രമായ ഒരു സിനിമയായി നില്‍ക്കാന്‍ അതിനു കഴിയുന്നില്ല. നാലു പെണ്ണുങ്ങളില്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു കഥാപാത്രം പോലുമില്ലാതെ പോയത് അതിനാലാണ്. തകഴിയുടെ നാലു കഥകള്‍ക്ക് ഇന്നത്തെ സമൂഹത്തിലുള്ള പ്രസക്തി ചൂണ്ടിക്കാണിക്കാന്‍ സിനിമ എന്ന മാധ്യമത്തിന്റെ ആവശ്യമുണ്ടോ? അതിന് ഒരു പത്രാധിപരോ നിരൂപകനോ മതി. (ഒരേ സ്വഭാവമുള്ള കഥകള്‍ സമാഹരിക്കപ്പെടുന്ന പുതിയ പ്രവണത ശ്രദ്ധിക്കുക.) കഥയെ സമാഹരിക്കുകയും ദൃശ്യവല്‍ക്കരിക്കുകയും ചെയ്‌തു എന്നതിനപ്പുറം ഈ സിനിമയില്‍ അടൂരിന്റേതായി എന്തു സംഭാവനയാണുള്ളത്?
ഇത്തവണത്തെ ചലച്ചിത്രമേളയില്‍ ആന്തോളജി എന്നൊരു വിഭാഗമുണ്ടായിരുന്നു. ഏതെങ്കിലും ഒരു വിഷയത്തെപ്പറ്റി പല സംവിധായകര്‍ എടുത്ത സിനിമകളുടെ സമാഹാരമായിരുന്നു അത്. ഒരു പ്രത്യേക വിഷയത്തെപ്പറ്റി മനപ്പൂര്‍വ്വമല്ലാതെ തകഴി രചിച്ച കഥകടുത്ത് മനപ്പൂര്‍വ്വമായ ഒരു സിനിമ എടുക്കുക മാത്രമാണ് അടൂര്‍ ചെയ്‌തത്.
ഹരി ചോദിച്ചിരുന്നു. ഈ സിനിമയില്‍ പറയുന്ന സ്‌ത്രീകഥാപാത്രങ്ങളുടെ അവസ്ഥക്ക് ഇന്ന് എന്തെങ്കിലും മാറ്റം വന്നിട്ടിട്ടുണ്ടോ എന്ന്. ഇല്ല എന്നു ഞാന്‍ ഉറപ്പിച്ചു പറയാം. പക്ഷേ മാറ്റമുള്ള ഒരു സ്‌ത്രീസമൂഹം ഇവിടെ ഉണ്ടായിട്ടുണ്ട്. കേരളത്തിന്റെ പഴയ സാമൂഹ്യ പശ്ചാത്തലമാണിതെന്നും ഇതിനു മാറ്റം വന്നില്ലെന്നും മലയാളിയായ നമുക്കു മാത്രമേ പറയാന്‍ കഴിയൂ. സിനിമ കാണുന്ന ഒരു വിദേശിക്ക് അതറിയില്ല. അവര്‍ കാണുന്നത് ഇതു കേരളത്തിന്റെ പുതിയ സിനിമയായിട്ടാണ്. അവര്‍ മനസ്സിലാക്കുക നാം ഇപ്പോഴും ഈ മാടമ്പി യുഗത്തിലാണു കഴിയുന്നതെന്നായിരിക്കും. കഥ നടക്കുന്ന കാലമേതെന്ന് ഒന്നെഴുതിക്കാണിക്കാന്‍ പോലും അടൂര്‍ തയാറായിട്ടില്ല. അങ്ങിനെ ചെയ്‌താല്‍ അടൂര്‍ സിനിമയ്‌ക്ക് വിദേശത്ത്‌് വലിയ പ്രിയമുണ്ടാകില്ല.
വിദേശ സിനിമകള്‍ നോക്കുക. അവര്‍ പഴയ കഥ പറഞ്ഞാല്‍ അതു ചരിത്രസംഭവമായിരിക്കും. കഴ്‌സ് ഓഫ് ദ ഗോള്‍ഡന്‍ ഫ്‌ളവര്‍ ഉദാഹരണം. പത്താം നൂറ്റാണ്ടിലെ താങ്‌്‌് രാജവംശത്തിന്റെ കഥയാണിത്. നമ്മുടെ മേളകളിലെ റിട്രോസ്‌പെക്‌റ്റീവുകള്‍ ഒരു സംവിധായകന്‍ കാലത്തിനനുസരിച്ചു മാറുന്നതിന്റേയും രാജ്യത്തിനു സംഭവിക്കുന്ന മാറ്റത്തിന്റേയും കൂടി കാഴ്‌ചയാണു സമ്മാനിക്കുന്നത്. ഇത്തവണത്തെ മേളയില്‍ ജിറി മിന്‍സില്‍ പടങ്ങള്‍ മാത്രം ഉദാഹരണമായിട്ടെടുത്താല്‍ മതി. ഒരു പത്തു വര്‍ഷത്തിനു ശേഷം അടൂര്‍ ഗോപാലകൃഷ്‌ണന്‍ റിട്രോസ്‌പെക്ടീവ് കാണാനിടയാകുമ്പോള്‍ അതില്‍ നാലു പെണ്ണുങ്ങള്‍ ഉള്‍പ്പെട്ടാല്‍ സ്വയംവരത്തില്‍ നിന്നുള്ള ഇതിന്റെ വ്യത്യാസം ബ്‌ളാക് ആന്‍ഡ് വൈറ്റില്‍ നിന്ന് കളറിലേക്കുള്ള പരിണാമം മാത്രമായിരിക്കും. ഓരോ വിദേശ ചിത്രവും നാം കാണുന്നത് കാലികമായിട്ടാണ്. ആ ചിത്രം പ്രതിനിധാനം ചെയ്യുന്ന നാടിന്റെ സാംസ്‌കാരികവും രാഷ്ട്രീയവുമായ വളര്‍ച്ചയും ഇന്നത്തെ അവസ്ഥയും മനസ്സിലാക്കാനാണ്. അബോര്‍ഷന്‍ നിരോധിച്ച നാട്ടില്‍ കൂട്ടുകാരിയുടെ അബോര്‍ഷനുവേണ്ടി പ്രയത്‌നിക്കുന്ന പെണ്‍കുട്ടിയുടെ കഥയ്‌ക്കു പ്രസക്തിയുണ്ടാകുന്നത് അതിനാല്‍ മാത്രമാണ് അല്ലങ്കില്‍ കൂടുതല്‍ പ്രസക്തമാകുക നമ്മുടെ നോട്ടുബുക്കാണ്. പഠിക്കാനായി ഉല്‍ക്കടമായി മോഹിച്ച് കഷ്ടപ്പെട്ടു പണമുണ്ടാക്കി പോകുന്ന അഞ്ചു വയസുകാരിയെ യുദ്ധം കളിക്കുന്ന കുട്ടികള്‍ തടവിലാക്കുമ്പോള്‍ ബുദ്ധ കൊളാപ്‌സ്‌ഡ് ഔട്ട് ഓഫ് ഷെയിം നമ്മോട് എത്ര വാചാലമായിട്ടാണു സംസാരിക്കുന്നതെന്നു മനസ്സിലാക്കുക.
ഗെറ്റിങ് ഹോം പറയുന്നത് ചൈനയുടെ ഇന്നത്തെ വികസിതരൂപത്തെപ്പറ്റിയാണ്. പക്ഷേ ബാഹ്യവികസനത്തിനിടയിലും മനുഷ്യന്‍ അനുഭവിക്കുന്ന ദുരിതവും കെടുതിയും ആ ചിത്രം കാട്ടിത്തരുന്നില്ല? ഒരു സിദ്ദീഖ് ലാല്‍ ചിത്രം പോലെ ഒഴുക്കോടെയും നര്‍മം കലര്‍ത്തിയും പറയുന്ന ആ കഥയില്‍ യുക്തിക്കു സ്ഥാനമില്ലെന്നുകൂടി കാണുക. പക്ഷേ സമാനമായ ശൈലിയില്‍ മലയാളത്തില്‍ ഒരു പടം വന്നാല്‍ നാമതിനെ വാണിജ്യചിത്രമെന്നുപറഞ്ഞു തള്ളിക്കളയും. മലയാളത്തിന്റെ ലോക ക്‌ളാസിക്കുകള്‍ കണ്ടാണ് വിദേശി ഇഴയുന്ന സിനിമ എടുക്കാന്‍ തുടങ്ങിയതെന്ന് ഒരു സുഹൃത്ത് മേളക്കിടയില്‍ പറയുകയുണ്ടായി.
ഫിലിപ്പീന്‍സിലെ ചേരിയുടെ കഷ്ടതകള്‍ പറഞ്ഞ കാസ്‌കറ്റ് ഫോര്‍ ഹയറിന് സമാനമായ മലയാള ചിത്രം തകരച്ചെണ്ടയല്ലേ? പാന്‍സ് ലാബറിന്‍തിന് ഒരു മമ്മി റിട്ടേണ്‍സ് ചുവയുണ്ടെന്നു മറക്കരുത്.
ഒരേ കടലിന്റെ പ്രസക്തിയിവിടെയാണ്. ഇന്ത്യയുടെ മധ്യവര്‍ഗസമൂഹത്തിന്റെ മനസ്സാണ് ആ കഥ. തൊഴില്‍ നഷ്ടപ്പെട്ടവന്റെ ദുരിതജീവിതവും ഉപരവര്‍ഗത്തിന്റെ അരാജകജീവിതവും ഒടുവില്‍ സ്‌നേഹത്തിന്റെ പരമമായ വിജയവുമെല്ലാം എത്രമനോഹരമായി ആ സിനിമ പറയുന്നു. അവാര്‍ഡിനയക്കുമ്പോള്‍ പാട്ടുസീനുകള്‍ വെട്ടിക്കളയുന്നവര്‍ക്കു മറുപടിയായി സംഗീതം ഇത്തരമൊരു ചിത്രത്തില്‍ എങ്ങനെ ഉപയോഗിക്കാമെന്നു ശ്യാമപ്രസാദ് കാട്ടിത്തന്നു.എന്തായാലും രാജ്യാന്തര മേളയില്‍ ഒരേ കടല്‍ മല്‍സര വിഭാഗത്തില്‍ വരാതിരുന്നതു നന്നായി. അതുകൊണ്ട് മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡെങ്കിലും കിട്ടി. മല്‍സരവിഭാഗത്തിലായതിനാലാണ് അവാര്‍ഡിതമാകാതെപോയതെന്ന് അടൂരിന്റേയും കുഞ്ഞുമുഹമ്മദിന്റേയും വിധേയര്‍ക്കു ഭള്ളു പറയുകയും ചെയ്യാം.
Labels:
adoor,
cinema,
four women,
iffk,
syamaprasad
Subscribe to:
Posts (Atom)